അച്ഛാ നമുക്കൊരു ഡ്രൈവിനു പോകാം?
പുറത്തു മഴപെയ്യുന്നുണ്ടല്ലോ കുഞ്ഞേ.
അതിനെന്താ നമുക്ക് വാതിൽ ചില്ലുകൾ താഴ്ത്തിയിട്ട് കുഞ്ഞൻ മഴസൂചികൾ മുഖത്ത് കൊളളിച്ച് വേദനിച്ചോണ്ടു പോകാം.
നിനക്ക് പനിപിടിക്കും
ഓ.. അപ്പൊളീ പൂക്കൾക്കും ചെടികൾക്കും മരങ്ങൾക്കുമൊക്കെയോ? പനി തൊട്ടുനോക്കാൻ നെറ്റിപോലുമില്ല അവർക്ക്.
അതെയതെ. വീറച്ചും കൊണ്ട് തലതാഴ്തി നിൽക്കുന്നത് മഴ നനയാനുളള സുഖം കൊണ്ടാണെന്നാ? മേൽക്കൂര ചോരുമ്പോൾ നനഞ്ഞൊതുങ്ങുന്നത് അവരുടെ കർമം. വാ കേറ്.
അച്ഛാ
ഉം?
ഞാനോടിക്കട്ടെ?
ഓകെ. ഗിയറും ഹാന്റ് ബ്രേക്കും തൊടരുത്.
ങ്ഹാ. അല്ല അപ്പൊ മഴ കൊളളാൻ പറ്റില്ലല്ലോ. ഞാനോടിക്കുന്നില്ല.
എങ്കിൽ ഞാൻ മാത്രമോടിക്കാം
അച്ഛാ ആ വളവിൽ സ്പീഡ് കുറക്കാതെ ബ്രേക്ക് ചെയ്യാതെ വളക്കണേ.
ഓ അപ്പോ സീറ്റ് ബെൽറ്റ് ഇടാനുള്ള പരിപാടി ഇല്ല.
പറന്നു നടക്കേണ്ട പ്രായമല്ലേയച്ഛാ. എന്നെ പിടിച്ചു കെട്ടിയിടാതെ..
...
അച്ഛാ
എന്താ
ആ അങ്കിളെന്താ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത്?
അതൊരു വിശ്വാസമാണ് കുഞ്ഞേ. മഴപെയ്തു തീരും വരെ മരം പെയ്യില്ല എന്ന വിശ്വാസം. മഴക്കാലത്ത് ബൈക്കുയാത്രക്കാർ റെയ്ൻകോട്ടിനു പുറമെ കരുതുന്ന കവചം.
മഴപെയ്തു തോർന്നാലോ?
ബൈക്കും യാത്രക്കാരനും അവന്റെ സ്വപ്നങ്ങളും അവരുടെ യാത്ര തുടരും.
സ്വപ്നങ്ങളോ?
അതില്ലാത്ത മനുഷ്യരുണ്ടോ കുഞ്ഞേ?
അച്ഛനോ?
ഒരുപാടുണ്ട്.
എന്ത്. മാലാഖമാരും കുതിരകളും പിന്നെ രാജകുമാരനുമൊക്കെ?
ഉം. കൂടെ നിയും.
ഞാനിപ്പൊ കൂടെയില്ലെ. പിന്നെന്തിനാ സ്വപ്നത്തിൽ?
അപ്പോ നീയെപ്പഴും കൂടെയുണ്ടാവുമല്ലോ.
ഉം...
...
അച്ഛാ..
ന്താ
മഴ തോരുന്നതിന് മുൻപ് മരം പെയ്താലോ?
അതാ അങ്കിളിന്റെ കർമഫലം.
അപ്പോ അങ്കിളിന്റെ സ്വപ്നങ്ങൾ നനയില്ലേ.
അവയെപ്പോഴും ഈറനല്ലേ കുഞ്ഞേ. പൊൻവെയിലേറ്റാൽ പൊട്ടിമുളക്കാൻ പാകത്തിന്.
എല്ലാവരുടെയും?
ഹെന്ത്? സ്വപ്നങ്ങളോ?
ഉം. മാനസിക്കുമുണ്ടാവില്ലേ സ്വപ്നങ്ങൾ?
ആരാ ഈ മാനസി?
ബൈപാസിലെ സിഗ്നലിൽ ലൈറ്റുളള ബലൂണും ചപ്പാത്തി പലകയും വിശറിയുമൊക്കെ വിൽക്കുന്ന ആന്റിമാരില്ലേ. അവരുടെ കൂട്ടത്തിലുളളതാ.
അവളുടെ പേരെങ്ങിനെ മനസ്സിലാക്കി നീ?
അവൾക്കു പനി പിടിക്കുമെന്ന് വീട്ടിലിരുത്തിയാൽ ആ വിശറികളൊക്കെ ആരു പിടിക്കും? അടച്ചിട്ട ചില്ലിൽ തട്ടി തുറപ്പിക്കാൻ ആന്റിമാരുടെ കയ്യിൽ നിറയെ സാധനങ്ങൾ ഉണ്ടാവില്ലേ. സിഗ്നൽ തുറക്കുന്നതിനു മുൻപ് കാശു വാങ്ങാൻ ആരുണ്ടാവും?
ശരി. പക്ഷെ മാനസി ഇതെല്ലാം നിന്നോടെപ്പോൾ പറഞ്ഞു? എന്റെ കൂടെയല്ലാതെ ഇതിലെ എപ്പോഴാ നീ പോയത്?
വെയിൽ കായുന്ന മരത്തിന്റെ ചോട്ടിൽ ഇവരുടെ കർമഫലം മഴയെ തടുക്കുമോ?അവൾ എന്നോട് ചോദിച്ച, ഞാനവൾക്ക് കൊടുക്കാൻ പോകുന്ന ബാർബി സ്റ്റിക്കർ വെയിൽ കൊണ്ടാൽ ബാർബി ഡ്രസ് ആകുമോ?
കുഞ്ഞേ നീയിതെന്തൊക്കെയാ പറയുന്നത്? ഇതൊക്കെ എപ്പോ?
അച്ഛനല്ലേ പറഞ്ഞത് സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടെന്നു. എല്ലാവരും എന്നാൽ ഞാനും ഇല്ലേ.
കുഞ്ഞേ...
കർമഫലം എന്നാണോ അച്ഛാ?
പുറത്തു മഴപെയ്യുന്നുണ്ടല്ലോ കുഞ്ഞേ.
അതിനെന്താ നമുക്ക് വാതിൽ ചില്ലുകൾ താഴ്ത്തിയിട്ട് കുഞ്ഞൻ മഴസൂചികൾ മുഖത്ത് കൊളളിച്ച് വേദനിച്ചോണ്ടു പോകാം.
നിനക്ക് പനിപിടിക്കും
ഓ.. അപ്പൊളീ പൂക്കൾക്കും ചെടികൾക്കും മരങ്ങൾക്കുമൊക്കെയോ? പനി തൊട്ടുനോക്കാൻ നെറ്റിപോലുമില്ല അവർക്ക്.
അതെയതെ. വീറച്ചും കൊണ്ട് തലതാഴ്തി നിൽക്കുന്നത് മഴ നനയാനുളള സുഖം കൊണ്ടാണെന്നാ? മേൽക്കൂര ചോരുമ്പോൾ നനഞ്ഞൊതുങ്ങുന്നത് അവരുടെ കർമം. വാ കേറ്.
അച്ഛാ
ഉം?
ഞാനോടിക്കട്ടെ?
ഓകെ. ഗിയറും ഹാന്റ് ബ്രേക്കും തൊടരുത്.
ങ്ഹാ. അല്ല അപ്പൊ മഴ കൊളളാൻ പറ്റില്ലല്ലോ. ഞാനോടിക്കുന്നില്ല.
എങ്കിൽ ഞാൻ മാത്രമോടിക്കാം
അച്ഛാ ആ വളവിൽ സ്പീഡ് കുറക്കാതെ ബ്രേക്ക് ചെയ്യാതെ വളക്കണേ.
ഓ അപ്പോ സീറ്റ് ബെൽറ്റ് ഇടാനുള്ള പരിപാടി ഇല്ല.
പറന്നു നടക്കേണ്ട പ്രായമല്ലേയച്ഛാ. എന്നെ പിടിച്ചു കെട്ടിയിടാതെ..
...
അച്ഛാ
എന്താ
ആ അങ്കിളെന്താ ആ മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത്?
അതൊരു വിശ്വാസമാണ് കുഞ്ഞേ. മഴപെയ്തു തീരും വരെ മരം പെയ്യില്ല എന്ന വിശ്വാസം. മഴക്കാലത്ത് ബൈക്കുയാത്രക്കാർ റെയ്ൻകോട്ടിനു പുറമെ കരുതുന്ന കവചം.
മഴപെയ്തു തോർന്നാലോ?
ബൈക്കും യാത്രക്കാരനും അവന്റെ സ്വപ്നങ്ങളും അവരുടെ യാത്ര തുടരും.
സ്വപ്നങ്ങളോ?
അതില്ലാത്ത മനുഷ്യരുണ്ടോ കുഞ്ഞേ?
അച്ഛനോ?
ഒരുപാടുണ്ട്.
എന്ത്. മാലാഖമാരും കുതിരകളും പിന്നെ രാജകുമാരനുമൊക്കെ?
ഉം. കൂടെ നിയും.
ഞാനിപ്പൊ കൂടെയില്ലെ. പിന്നെന്തിനാ സ്വപ്നത്തിൽ?
അപ്പോ നീയെപ്പഴും കൂടെയുണ്ടാവുമല്ലോ.
ഉം...
...
അച്ഛാ..
ന്താ
മഴ തോരുന്നതിന് മുൻപ് മരം പെയ്താലോ?
അതാ അങ്കിളിന്റെ കർമഫലം.
അപ്പോ അങ്കിളിന്റെ സ്വപ്നങ്ങൾ നനയില്ലേ.
അവയെപ്പോഴും ഈറനല്ലേ കുഞ്ഞേ. പൊൻവെയിലേറ്റാൽ പൊട്ടിമുളക്കാൻ പാകത്തിന്.
എല്ലാവരുടെയും?
ഹെന്ത്? സ്വപ്നങ്ങളോ?
ഉം. മാനസിക്കുമുണ്ടാവില്ലേ സ്വപ്നങ്ങൾ?
ആരാ ഈ മാനസി?
ബൈപാസിലെ സിഗ്നലിൽ ലൈറ്റുളള ബലൂണും ചപ്പാത്തി പലകയും വിശറിയുമൊക്കെ വിൽക്കുന്ന ആന്റിമാരില്ലേ. അവരുടെ കൂട്ടത്തിലുളളതാ.
അവളുടെ പേരെങ്ങിനെ മനസ്സിലാക്കി നീ?
അവൾക്കു പനി പിടിക്കുമെന്ന് വീട്ടിലിരുത്തിയാൽ ആ വിശറികളൊക്കെ ആരു പിടിക്കും? അടച്ചിട്ട ചില്ലിൽ തട്ടി തുറപ്പിക്കാൻ ആന്റിമാരുടെ കയ്യിൽ നിറയെ സാധനങ്ങൾ ഉണ്ടാവില്ലേ. സിഗ്നൽ തുറക്കുന്നതിനു മുൻപ് കാശു വാങ്ങാൻ ആരുണ്ടാവും?
ശരി. പക്ഷെ മാനസി ഇതെല്ലാം നിന്നോടെപ്പോൾ പറഞ്ഞു? എന്റെ കൂടെയല്ലാതെ ഇതിലെ എപ്പോഴാ നീ പോയത്?
വെയിൽ കായുന്ന മരത്തിന്റെ ചോട്ടിൽ ഇവരുടെ കർമഫലം മഴയെ തടുക്കുമോ?അവൾ എന്നോട് ചോദിച്ച, ഞാനവൾക്ക് കൊടുക്കാൻ പോകുന്ന ബാർബി സ്റ്റിക്കർ വെയിൽ കൊണ്ടാൽ ബാർബി ഡ്രസ് ആകുമോ?
കുഞ്ഞേ നീയിതെന്തൊക്കെയാ പറയുന്നത്? ഇതൊക്കെ എപ്പോ?
അച്ഛനല്ലേ പറഞ്ഞത് സ്വപ്നങ്ങൾ എല്ലാവർക്കും ഉണ്ടെന്നു. എല്ലാവരും എന്നാൽ ഞാനും ഇല്ലേ.
കുഞ്ഞേ...
കർമഫലം എന്നാണോ അച്ഛാ?