Saturday, November 9, 2024

Don't go to my deathbed...

 Don't come to my deathbed crying. 

For you may make mellow,

My merry full moment. 

I plan to leave before I'm dead. 


Long you may remember

The flowers I arranged. 

Lilies, tulips roses and daisies. 

Their next morning, 

neither fresh, nor fragrant 

Are buried in the dustbin. 


Live my memories like 

We have ever lived, together. 

Like your teeth 

On my naughty shoulder, 

Like your teasing fingernails 

On my eager navel, 

Like the fragrance 

You left on my chest 

After every lusty embrace -

My memories of life.


Don't go to my deathbed crying. 

And if I am there at yours, 

I won't too,

Because I plan to leave 

before I am dead. 

Tuesday, October 8, 2024

അമ്മ

അമ്മയുടെ വയറിൽ ചെവിയും ചേർത്തിരിക്കുമ്പോൾ ഇടക്ക് വെള്ളമൊഴുകുന്നത് പോലെയുള്ള ശബ്ദം കേൾക്കാം. തൊലിപ്പുറത്തുള്ള മുറിപ്പാടുകൾ തലോടുമ്പോൾ ഒരു കൊച്ചഹങ്കാരത്തോടെ ക്ഷീണിച്ചതാണെങ്കിലും ഉറച്ച ശബ്ദത്തിൽ തന്നെ പറയും.

മൂന്നെണ്ണമാണ് കഴിഞ്ഞത്.

അതെ മൂന്നെണ്ണം. 1995 മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കുറച്ചു മാസങ്ങൾക്കുള്ളിൽ മൂന്ന് മേജർ സർജറികൾ. അതിൽ രണ്ടാമത്തേതും മൂന്നാമത്തേതും തമ്മിൽ വെറും രണ്ടാഴ്ച്ചയുടെ വ്യത്യാസം. അന്നത്തെ രാത്രിക്ക് രണ്ടാണ്ടിന്റെ നീളം.

രാത്രി പതിനൊന്ന് മണി ആയിക്കാണും. ചേച്ചിയാണ് ഫോണെടുത്തത്. നിനക്കാണ്. എനിക്ക് റിസീവർ നീട്ടിക്കൊണ്ട് ചേച്ചി പറഞ്ഞു. 

സതീ കുറച്ചു കുഴപ്പമാണ്. 

ഏടത്തിയമ്മയുടെ അച്ഛനാണ്. എന്തും ലാഘവത്തോടെ കണ്ട് ചുറ്റുമുള്ളവർക്ക് സമാധാനം പകരുന്ന ഒരു സാന്നിധ്യം. പക്ഷെ ഇപ്പോൾ ശബ്ദത്തിൽ കുറച്ചു ഗൗരവം.

ഞാൻ വേറൊരാളെ കൊണ്ട് ഡോക്ടറെ വിളിപ്പിച്ചു. ഈ രാത്രി കടന്നു കിട്ടുമോന്ന് സംശയം. ഷുഗർ മുന്നൂറിന് മുകളിലാണത്രെ. അങ്ങോർക്ക് വലിയ പ്രതീക്ഷയില്ല. ചേച്ചിമാരോടൊന്നും ഇപ്പൊ പറയണ്ട.

ഉച്ചയോടെയാണ് അമ്മയെ തീയേറ്ററിലേക്ക് കൊണ്ടുപോയത്. ഇനിയെന്താ ഇവിടെ എന്ന് ക്ഷീണിച്ച ചോദ്യം. അവിടെ വീണ്ടും വന്നതിലുള്ള ആധിയാവണം. 

ഒന്നുമില്ലമ്മേ, ഒരു ഇഞ്ചക്ഷൻ വെക്കാനാണ്.

മനസ്സിലില്ലാത്ത പുഞ്ചിരി മുഖത്ത് ധരിച്ചിട്ട് നെറ്റിയിൽ ഒരുമ്മയും കൊടുത്തു ഞാൻ. ഇൻജക്ഷൻ മാത്രമാണ് എന്ന ആശ്വാസത്തിൽ അകത്തു പോയതാണ്. 

കുടൽഭ്രംശം ആയിരുന്നു. ഭക്ഷണമോ വെള്ളമോ അകത്തുചെല്ലാതെ ചെറിയ കുടൽ ഉണങ്ങി പോയി. കഴിച്ച ഭക്ഷണമൊക്കെ തങ്ങിനിന്ന് വലിയ കുടൽ പൊട്ടി രണ്ടാമത്തെ തുന്നിക്കെട്ടിന് ഇടയിലൂടെ പുറത്തേക്ക്. ഡ്യൂട്ടി ഡോക്ടർ വന്ന് നോക്കി. അന്തം വിട്ടുനിന്ന സുഷമയുടെ മുഖത്തു നോക്കാതെ എന്നോട് ഫിസ്റ്റുല എന്ന് പറഞ്ഞു. ഡോക്ടർ നാളെ വന്നിട്ട് തീരുമാനിക്കാം എന്നു കൂടി.

പിറ്റേന്ന് സർജറി കഴിഞ്ഞു ഡോക്ടർ പറഞ്ഞു സ്പെഷ്യൽ ഐസിയു റെഡി ആക്കുന്നുണ്ട്. അവിടെ കിടത്താം. അതിന്റെ ബാക്കിയാണ് ഏടത്തിയമ്മയുടെ അച്ഛൻ പറഞ്ഞത്. അപ്പുറത് ഫോൺ വെച്ചിട്ടും റിസീവർ വെക്കാതെ ചുമരും നോക്കി നിന്നത് കുറച്ചെങ്കിലും പരിഭ്രമം മുഖത്തുണ്ടെങ്കിൽ അത് വാർന്നു പോകാൻ ആയിരുന്നു. ചേച്ചിമാർക്ക് എന്റെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ പറ്റും. 

ഫ്ലാസ്ക് തരു, ചൂടുവെള്ളം വാങ്ങി വരാം 

അവർക്കു മുഖം കൊടുക്കാതെ പുറത്തിറങ്ങാൻ പറ്റി. എന്റെ ഉള്ളിലെ സങ്കടക്കടലിനോട് മുഖം മറയ്ക്കുന്നതെങ്ങിനെ? ഈ രാത്രി അവസാനിക്കുമെന്നോ? ഞാൻ ആ കൊടുത്ത ഉമ്മ അവസാനത്തേതോ? അതും വാങ്ങി വാത്സല്യത്തോടെ, സമാധാനത്തോടെ എന്നോട് പുഞ്ചിരിച്ചത് ഇനി ഒന്ന് കൂടി കാണാൻ പറ്റില്ലെന്നോ? അമ്മമ്മയോട്, അച്ഛനോട് ഇതെങ്ങിനെ പറയും? വിവരമറിയാൻ കൂടെക്കൂടെ ദുബായിൽ നിന്ന് വിളിക്കുന്ന ചേട്ടൻമാരോട് എന്ത് പറയും?   ഇല്ല. ഇതിനൊന്നും ഡോക്ടറുടെ വാക്ക് അവസാന വാക്കാവില്ല. 

ആശുപത്രി വരാന്തയിൽ ബാബു ഉണ്ടായിരുന്നു. നമ്പ്രാട്ടെ ബാബു..  എനിക്ക് ധൈര്യം തരാൻ, കൂടെ ഇരിക്കാൻ അന്ന് രാത്രി ബാബു ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും റോഡിലേക്കിറങ്ങി. ഒരു ലോറി മുന്നിൽ വന്നു നിന്നു. സർദാർജി വഴി ചോദിച്ചതിന് മുറി ഹിന്ദിയിൽ എനിക്ക് മറുപടി പറയാൻ പറ്റി.  

നീ ഈ സ്റ്റേഷനും പിടിക്കുമോ? ബാബുവിന്റെ ചോദ്യം എന്റെ പിരിമുറുക്കം ഒന്ന് കുറച്ചു. ഹോട്ടലിൽ പോയി ഫ്ലാസ്കിൽ വെള്ളം നിറച്ചു തിരിച്ചു വരുമ്പോൾ അമ്മയെ പറ്റി, ഡോക്ടർ പറഞ്ഞതിനെ പറ്റി  വീണ്ടും ചിന്തിച്ചു. ബാബുവിനോട് പറയാനുള്ള ധൈര്യം വന്നില്ല. ബാബു പക്ഷെ പറഞ്ഞ വാക്കുകൾക്ക് വലിയ അർത്ഥങ്ങളുണ്ടായിരുന്നു, ആഴമുണ്ടായിരുന്നു.

'എപ്പോഴും എന്തെങ്കിലും നഷ്ടപ്പെടാൻ തയ്യാറായി ഇരിക്കണം നമ്മൾ'

സ്വന്തം അനുഭവം ഓർത്തെടുത്ത് ബാബു അച്ഛൻ മരിച്ച രാത്രിയെ കുറിച്ച് പറഞ്ഞു. ഞാൻ ബാബുവിന്റെ കൈ മുറുകെ പിടിച്ചു കാണും എന്നുറപ്പ്. എനിക്ക് ഓർമയുണ്ടായിരുന്നു. അച്ഛനോട് അന്ന് ഒന്നും സംസാരിക്കാൻ പറ്റിയില്ല എന്ന് അജി അവിടെ സോഫയിൽ കിടന്നുറക്കെ കരയുന്നുണ്ടായിരുന്നു. ചുറ്റും സങ്കടക്കടൽ ഒഴുകുമ്പോൾ നമ്മളും ഒഴുകിപോകില്ലേ കൂടെ.  

മുറിയിൽ പോയി ചേച്ചിമാർക്ക് മുഖം കൊടുക്കാതെ തന്നെ പുറത്തിറങ്ങി. ഒരു കടലുണങ്ങി കിടക്കുന്ന മുഖം കണ്ടാൽ അവർ ചോദിക്കാതിരിക്കുമോ ഇവന്റെ മുഖമെന്താ ഇങ്ങനെ എന്ന്? അവരുടെ ഒരു  വാക്ക് വീണാൽ നനഞ്ഞൊഴുകില്ലേ ഞാൻ കരുതിവെച്ച നിസ്സംഗത? 

രാത്രിയായാൽ ആശുപത്രിയിലെ ശ്വാസത്തിന് പോലും ഭാരം കൂടും. അന്നത്തെ രാത്രിക്ക് ഭാരം മാത്രമല്ല നീളവും കൂടുതലായിരുന്നു. അമ്മയെ കിടത്തിയ മുറിക്കു മുൻപിൽ പത്രം വിരിച്ചു ഞാൻ കിടന്നു. കൂടെ ഞാൻ കേൾക്കാത്ത ശബ്ദങ്ങൾ പറഞ്ഞു ബാബുവും. ഇടയ്ക്കിടെ ഉണർന്ന് ഞാൻ ആ വാതിലിലേക്ക് നോക്കും, ഞാനറിയാതെ കാറ്റ് പോലും അകത്തേക്ക് പോകരുത്. ഇടക്ക് നഴ്സ് അകത്തേക്ക് പോകുന്നത് കാണും. കതകിന്റെ വിടവിലൂടെ ഒന്ന് അമ്മയെ കാണാൻ ഞാൻ ഏന്തി നോക്കും. അപ്പോഴേക്കും ആ വാതിലടയും. പിന്നെ എപ്പോഴോ നിലത്തെ തണുപ്പ് പുതച്ചു മയങ്ങിപ്പോയി.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെ മുറിയിൽ കൊണ്ടുവന്നു. മരുന്നുകളും, നഴ്‌സുമാരും ഒക്കെയായി കുറെ ദിവസങ്ങൾ വീണ്ടും.

അമ്പതു ദിവസത്തെ ആശുപത്രി വാസം അമ്മയ്ക്കും ഞങ്ങൾക്കും മടുത്തിരുന്നു. പക്ഷെ മുറിവ് മുഴുവൻ ഉണങ്ങിയിരുന്നില്ല. ഡോക്ടറും അധികം പ്രതീക്ഷ തന്നില്ല. ഇനി വീട്ടിൽ കൊണ്ടുപോയ്ക്കൂടെ എന്നാണ് ചോദിച്ചത്. ആ ചോദ്യം ഞാൻ അമ്മയോടും ചോദിച്ചു. 

'വീട്ടിൽ പോവാം?'

അതായിരുന്നു മരുന്ന്. അന്ന് തൊട്ട് അമ്മയുടെ മുറിവുണങ്ങി തുടങ്ങി.  രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങൾ ഒലിക്കര മുറ്റത്തു കാറിറങ്ങി. ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ പറഞ്ഞത് ഒറ്റ കാര്യം. പൊറോട്ട കഴിക്കരുത്. പഴയപോലെ കുടൽ മുഴുവനും ഇല്ല. ദഹനം ശരിക്ക് നടക്കില്ല.

പിന്നെയും പതിനാലു കൊല്ലം, ഇടയ്ക്ക് ഒരു കഷ്ണം പൊറാട്ടയൊക്കെ ചോദിച്ചു വാങ്ങി തിന്ന്, സന്തോഷവും സങ്കടവും വീണ്ടുമറിഞ്ഞ് 2009ലാണ് അമ്മ പോയത്. അന്നാണ് ഞാൻ ആ കടലൊഴുക്കി വിട്ടത്.

Sunday, September 29, 2024

മടക്കയാത്ര

 ഇന്ന് മുഴുവൻ നനഞ്ഞിരിക്കേണ്ടത് ഈ തണുപ്പിലാണല്ലോ എന്നോർത്ത് നടുങ്ങി തീരുകയായിരുന്നു രാവിലത്തെ പകൽ നിഴലിൻ്റെ  അളവുകൾ മാറുന്നതിനൊപ്പം. പറയാനാവാത്ത എന്തോ രഹസ്യം ഒളിപ്പിച്ചു വെച്ചത് പോലെ മൂടൽ മഞ്ഞിൻ്റെ നേർത്ത  ഒരു മറ ആശുപത്രിയുടെ കവാടത്തെ പൊതിഞ്ഞു നിന്നു.  കാഴ്ച മറച്ചു നിന്ന ആ നിഗൂഢതയിലേക്ക് കാർ ഓടിച്ചു കയറ്റുന്ന നേരത്ത് വയറിൽ  ആശങ്കയുടെ കനലെരിഞ്ഞു തുടങ്ങിയിരുന്നു. പഴയ പരിഭ്രമ രാപ്പകലുകളുടെ ഓർമ്മചിത്രങ്ങൾ പൊടി തുടയ്ക്കപ്പെട്ട് അനാവൃതമായി തുടങ്ങിയിരുന്നു.

എമർജൻസി വാർഡ് നിശ്ശബ്ദമായിരുന്നു. വൃത്തിയുള്ള കൗണ്ടറിനു പുറകിലിരുന്ന അറബ് വംശജൻ  ചോദ്യഭാവത്തിൽ ഞങ്ങളെ നോക്കി. ഞങ്ങളുടെ ചോദ്യം അയാളിലേക്കെത്തുന്നതിന് മുൻപ് തന്നെ അവിടെ എന്തോ എഴുതിക്കൊണ്ടിരുന്ന സെക്യൂരിറ്റി ഉത്തരം പറഞ്ഞു.

 'ഇവിടെയില്ല. ഐസിയു വിൽ നോക്കൂ'

ഉള്ളിൽ തടവിൽ കിടന്ന വിഭ്രമക്കിളി ചിറകടിച്ച് വയറിലെരിഞ്ഞ കനലാളുന്നത് ചൂടുള്ള നിശ്വാസങ്ങളായി പുറത്തേക്കൊഴുകി.

'അയാൾ മലബാറിയാണ്. താങ്കൾക്ക് സംസാരിക്കാമായിരുന്നു.' കൂടെ വന്ന പഞ്ചാബി സഹപ്രവർത്തകന് അവരെയൊക്കെ അറിയാം. 

അപ്പോഴേക്കും ഐസിയുവിൻ്റെ ഓട്ടോമാറ്റിക് വാതിൽ തുറന്നു ഞങൾ അകത്തു കയറിയിരുന്നു.   അവിടത്തെ തണുപ്പ് ഇപ്പോഴും കുത്തിക്കയറുന്ന സൂചി തന്നെ. അവിടത്തെ മൗനത്തിനും അനിശ്ചിതത്വം തൂങ്ങി നിൽക്കുന്ന അതേപഴയ   ഗാംഭീര്യം.  ബോംബെ ഹോസ്പിറ്റലിലെ  ഏതോ കോണിൽ ഉള്ളെരിഞ്ഞു ഞാൻ തൊഴുതു നിന്ന മൂർത്തീരൂപം മനസ്സിൽ തെളിഞ്ഞു.  അന്ന് ഫലിക്കാതിരുന്ന ഒരു പ്രാർത്ഥന വീണ്ടും ഉതിർന്നു വീണു.

"രക്ഷിക്കണേ ദൈവമേ."

"വെൻ്റിലേറ്ററിൽ ആണെങ്കിൽ മുകളിൽ സിസിയു വിൽ കൂടി ഒന്നു നോക്കിയെക്കൂ. ഇവിടെ എന്തായാലും ഇല്ല."

രണ്ടു രാജ്യക്കാരാണെങ്കിലും സെക്യൂരിറ്റിയുടെയും എൻ്റെ കൂട്ടുകാരൻ്റെയും  ഭാഷ ഒന്നായിരുന്നു. 

ഞങൾ മുകളിലേക്കുള്ള പടികൾ കയറി. അവിടെയും ഞങ്ങളുടെ ചോദ്യത്തിനുത്തരം ഉണ്ടായിരുന്നില്ല. 

അബ്? 

വിറച്ച് വിറച്ച് ലക്ഷ്യം തേടുന്ന തക്കോലിനോട്  കാറും പുറകിലെ സീറ്റിൽ നിന്ന്  പഞ്ചാബിയും ഒരുപോലെ ചോദിച്ചു.  മുന്നിലെ  വലതു സീറ്റിലിരുന്ന ശ്രീലങ്കക്കാരനും എൻ്റെ മുഖത്തേക്ക് പരിഭ്രമ മൗനം  കൊണ്ടെറിഞ്ഞത് അതേ ചോദ്യം.

അസുഖം മൂർഛിച്ച് രാത്രി ആംബുലൻസിൽ കയറ്റിവിട്ട സഹപ്രവർത്തകൻ്റെ വിവരം അറിയാൻ ആശുപത്രിയിൽ വന്ന് തിരിച്ച് പോകുമ്പോൾ പുതിയ ഒരു വിവരവും കയ്യിലില്ലാത്തതിൻ്റെ മാത്രമല്ലാത്ത ഒരു ശൂന്യത ഞങ്ങളെ ചൂഴ്ന്നു നിന്നു.

ഓഫീസിൽ പ്രക്ഷുബ്ധ മനസ്സുകൾ ചോദിക്കാൻ ഇടയുള്ള എല്ലാ ചോദ്യങ്ങൾക്കും അറിയില്ല എന്ന ഉത്തരം മാത്രം പേറി ഞങൾ അവിടെ എത്തി.

ഞങ്ങളെ കാത്ത് ഒടുവിലത്തെ ഒരുത്തരം അവിടത്തെ അന്തരീക്ഷത്തിൽ മ്ലാനത പരത്തുന്നുണ്ടായിരുന്നു.

മരണം എന്നെ അത്ഭുതപ്പെടുത്താതെയായിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. എങ്കിലും ഇടയ്ക്കൊക്കെ ഞെട്ടിക്കാൻ പുറകിൽ വന്ന്  നിശ്ശബ്ദനായി കറുത്ത  രംഗപടം നിവർത്തും ആ കോമാളി.

അത്തരം ഒരു ഞെട്ടലിൽ നിന്ന്, അതിൻ്റെ  ആഘാതത്തിൽ നിന്ന് ഇനിയും പുറത്തു കടന്നിട്ടില്ല. ഉണ്ണിയുടെ മരണം അത്രയും  പൊടുന്നനെയായിരുന്നു.  ഒരു ചെറിയ സൂചന മാത്രം തന്ന് പെട്ടെന്ന് തലകീഴായി മറിച്ച് മരവിക്കത്തക്കവണ്ണം  ഞെട്ടിച്ചു.

ഒരൗപചാരികതയും വേണ്ടാതെ എപ്പോൾ വേണമെങ്കിലും എടുത്തൊക്കത്ത് വെക്കാവുന്ന ഒരു സ്നേഹക്കീറ്. അതായിരുന്നു ഉണ്ണി.  'അത് നമ്മക്കാരെയെങ്കിലും ശരിയാക്കാ സൈശേട്ടാ' എന്നുറപ്പ് തന്ന് മഞ്ജുവിന് ആശുപത്രിയിൽ കൂടെനിൽക്കാൻ ആളെ ഏർപ്പാടാക്കിയതാണ് ഒരു പാട് ശരിയാക്കലുകൾക്കിടയിൽ ഒടുവിലത്തേത്. അതിനു ശേഷവും കൂടെയുള്ള ആർക്കൊക്കെ എന്തൊക്കെ ശരിയാക്കി കൊടുത്ത് കാണും? സ്വന്തം കാര്യം വന്നപ്പോൾ പക്ഷെ ആർക്കുമൊന്നിനും സമയം കൊടുക്കാതെ  ശരിയാക്കാൻ നിൽക്കാതെ ധൃതി പിടിച്ച്  പോയതെന്തെ ഉണ്ണീ? "അതല്ലാന്ന് ..." എന്ന് തുടങ്ങുന്ന ഒരു വിശദീകരണം  നേർമ്മയുറ്റി വീഴുന്ന അവൻ്റെ ശബ്ദത്തിൽ ഇനി എങ്ങിനെ..?

ഇതാ ഇപ്പൊൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു സഹപ്രവർത്തകൻ്റെ മരണം എന്നെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. വളരെ വേണ്ടപ്പെട്ട ഒരാളുടെ എന്നത് പോലെ തന്നെ ഞങൾ എല്ലാവരും  നിശ്ശബ്ദരായി കണ്ണുകൾ കൊണ്ട് ദുഃഖം പങ്കു വെച്ചു.  തോളിൽ കൈ വെച്ചും ചേർത്ത് പിടിച്ചും നെടുവീർപ്പുകൾ ഉതിർത്തും പരസ്പരം സമാധാനിപ്പിച്ചു.

കണ്ണുകൾ നിറഞ്ഞു വരുന്നത് ഒളിക്കാനായി ഞാൻ പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. മരണഭയം പല കണ്ണുകളിലും വാക്കുകളിലും പുറത്ത് വന്നു. 

പ്രവാസത്തിൻ്റെ ഏറ്റവും വലിയ വേദന, ഭയം എല്ലാം ഇത് തന്നെ എന്ന് സുഡാനി സഹപ്രവർത്തകൻ ഉറക്കെ വിഷമിച്ചു.

*ഗൈസ്, പ്ലീസ് ടേക് മീ ബാക്ക് ഹോം."

ഒന്ന് നിറുത്തി തൻ്റെ വലിയ ശരീരത്തിൽ നിന്നും ഒരു കുഞ്ഞിനെപ്പോലെ ശബ്ദമുയർത്തി.

"റീയലി, ഐ വാണ്ട് ടു ക്രൈ."

കാരണങ്ങളും, ചെയ്യാമായിരുന്ന സഹായങ്ങളും, എടുക്കാമായിരുന്ന പ്രതിവിധികളും വരും ദിവസങ്ങളിൽ ചർച്ച ചെയ്യും.

ഇപ്പൊൾ ഞങൾ ഈ ദുഃഖം അനുഭവിച്ച് തീർക്കുകയാണ്.

ഫലിക്കാത്ത പ്രാർത്ഥനകളുടെ നീണ്ട ലിസ്ടിൽ ഞാൻ ഒരെണ്ണം കൂടെ എഴുതി ചേർക്കുകയാണ്.

Friday, August 23, 2024

Gentlemen

It’s all stories.
Fables we have been told
Of discipline, of culture.
How to dress in public.
You may tempt a gentleman.

They are feeble minded,
Gentlemen. All of them.

Smile at them,
They smile back with
A façade,
decorating lust lying inside.

Touch them,
They feel your skin
Like a hot cake ready to eat,
Gentlemen.

A hug,
soft, formal, casual even
tells them to disrobe you
and measure you in mind,
feeding an instant growth underneath.
Gentlemen on the periphery.

I am a gentleman,
One of them,
On the periphery. 

Sunday, August 11, 2024

ഗൃഹസംഹാരം


പുതിയ വീടിൻ്റെ മുറ്റമാണ് രംഗം. തൂവെള്ള പൂഴിമണൽ വിരിച്ച മുറ്റത്തോട് ചേർന്ന് വേലിയരികിൽ പച്ചക്കറിത്തോട്ടം.   കൃത്യം അവിടെ തന്നെ തുണിയും പൊക്കിപ്പിടിച്ച് കുന്തിച്ചിരിക്കുകയാണ് പഴയ സഹപാഠി. പല്ല് ഞെരിച്ച് ഞാൻ കണ്ടു നിൽക്കുകയാണ്.  അടുത്തത് പ്രതികാരമാണെന്ന് എനിക്കറിയാം. പല്ല് ഞെരിഞ്ഞു മുറുകുകയാണ്. 

പെട്ടെന്ന് ഞാനുണർന്നു.  പ്രതികാര ദൗത്യം മുഴുമിപ്പിക്കാൻ അനുവദിക്കാത്ത നിദ്രാഭംഗത്തോട് നീരസം പ്രകടിപ്പിച്ച് പല്ല് ഞെരിച്ച് കൊണ്ട് തന്നെ എഴുന്നേറ്റു. ബാൽക്കണിയിൽ കണ്ട പ്രാവിനെ ശബ്ദമുണ്ടാക്കി പറത്തി വിട്ടു. കുറച്ച് പറന്ന് അത് തിരികെ വരുന്നത് കണ്ട് ബാൽക്കണി വാതിൽ തുറന്ന് കൈ ആഞ്ഞുവീശി. എവിടെയോ കൊണ്ട് കൈ വേദനിച്ചു. അവധി ദിവസം അവിടെ ആരംഭിച്ചു. 

പല്ല് തേക്കുമ്പോഴും പ്രാതലിന് ദോശയുണ്ടാക്കുമ്പോഴും പ്രാവ് മനസ്സിൽ പറന്ന് കളിച്ചു. കാഷ്ഠിച്ച് വൃത്തികേടാക്കിയിരിക്കുന്നു ബാൽക്കണി മൊത്തം. അവിടെ ഒരു നെറ്റ് വാങ്ങി കെട്ടണം എന്ന് കുറെയായി ആലോചിക്കുന്നു. ഇന്ന് തന്നെ ചെയ്യണം, വെയിൽ ഒന്നാറട്ടെ. 

ദോശയും ചായയും ഉണ്ടാക്കി പ്രാതലിനിരിക്കുമ്പോഴും കണ്ടു അപ്പുറത്ത് ബാൽക്കണിയിൽ കൊക്കിലൊരു ചുള്ളിക്കമ്പുമായി ഒരു പ്രാവ്.

ഓഹോ, കൂടുണ്ടാക്കാൻ ഉള്ള പരിപാടിയാണ്. ശരിയാക്കിത്തരാം. 

എസി യൂണിറ്റിൻ്റെ ഒരു വശത്ത് പൈപ്പിന് മുകളിൽ കുറച്ച് കമ്പുകൾ കൂട്ടി വച്ചിരിക്കുന്നു. ഉയരത്തിലായത് കൊണ്ട് എത്തില്ല. എവിടെ കിട്ടും ഒരു വടി? അടിച്ചു വാരുന്ന ബ്രഷ് കൊണ്ട് വരാം എന്ന് തീരുമാനിച്ച് ചൂടിൽ നിന്ന് എസിയിലേക്ക് കയറി. തണുപ്പടിച്ചപ്പോൾ എന്തോ കാലത്ത് കണ്ട സ്വപ്നം ഓർമ വന്നു. അതിൽ പഴയ സുഹൃത്ത് ചെയ്ത പണിയല്ലേ ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത്? 

പാപബോധം, കുറ്റബോധം എന്നൊക്കെ പറയുന്നത് വെറുതെയല്ല എന്ന് മനസ്സിലാക്കി തന്ന കുറെ നിമിഷങ്ങൾക്ക് ശേഷം ദീനാനുകമ്പനായ് പുറത്തേക്കും നോക്കി ഞാൻ പ്രാവിനെയും കാത്തിരുന്നു. അതിഥി നീ എവിടെ? 

പ്രായശ്ചിത്തമായി കുറെ ഫോട്ടോ എടുക്കാം എന്നായി മനസ്സ്. ഫോണിൽ കാമറയും തുറന്ന് ഞാൻ ഏകാഗ്രചിത്തനായി. മണിക്കൂറിൻ്റെ പത്തിലൊരംശം  കഴിഞ്ഞപ്പോളേക്കും ക്ഷമകെട്ട് ഫോണിലെ മറ്റ് ആപ്പുകൾ ക്ഷണം തുടങ്ങി.  എൻ്റെ പ്രതിരോധം ഒടുവിൽ ലക്ഷ്യം കണ്ടു. 

വെളുത്ത് മുഴുത്ത ഒരു പ്രാവ് പറന്നു വരുന്നു.  കാലത്ത് കണ്ട ചാരനിറമുള്ള കുഞ്ഞൻ പ്രാവ് എവിടെ എന്ന് ഞാൻ വ്യാകുലപ്പെടുന്നതിനിടയിൽ  എനിക്ക് പിടിതരാതെ ദൃതചലനങ്ങൾ നടത്തി അത് എസി യൂണിറ്റിൽ കയറുന്നു.  അടുത്തതെന്ത് എന്ന് ചിന്തിക്കാൻ ഞാനെടുത്ത സമയം വേണ്ടി വന്നില്ല ആ  തടിയൻ പ്രാവിന്.  പകുതി പണി കഴിഞ്ഞ പ്രാവിൻ കൂട് നിലത്ത് വെറും ചുള്ളിക്കമ്പുകൾ ആയി വീഴുന്നു. ദൗത്യം നിർവഹിച്ച അഹങ്കാരത്തോടെ വെള്ള പ്രാവാകട്ടെ, താഴെ ഇറങ്ങി ഇനി വേണമെങ്കിൽ നീ ഫോട്ടോ എടുത്തോ എന്ന ഭാവത്തിൽ പോസ് ചെയ്യുന്നു. തലയുയർത്തി പറന്ന് പോകുന്നു.

കുഞ്ഞൻ പ്രാവിനോടെന്ത് പറയും ഞാൻ എന്ന വ്യഥയും പേറി ഇരിക്കുന്ന നേരത്ത് ഭയചകിതനായ് കണ്ണിൽ സങ്കടം നിറച്ച് എൻ്റെ മുന്നിൽ വന്നിറങ്ങുന്നു ചാരനിരമാർന്ന വീട്ടുടമസ്ഥൻ. ചുറ്റും കണ്ണോടിച്ച് ഓരോ കമ്പുകളെയും കൊത്തിയെടുത്ത് തിരിച്ചവിടെ തന്നെയിട്ട്, ഒന്നൊച്ച വെച്ചിരുന്നെങ്കിൽ ആ ദുഷ്ടൻ പറന്ന് പോകില്ലായിരുന്നോ എന്ന് എൻ്റെ കണ്ണിൽ കണ്ണ് കോർത്ത്, ചാരചിറകുകൾ വിടർത്തി പറന്നുയരുമ്പോൾ അതിൻ്റെ കൊക്കിൽ ഒരു കമ്പ് മറ്റൊരു വീടിനായ് സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.

ഇനി എൻ്റെ ഊഴമാണ്. സ്റ്റൂൾ  ബാൽക്കണിയിലേക്ക് എടുത്ത് ഞാൻ പണി തുടങ്ങി. ഓരോ കമ്പും സൂക്ഷിച്ചെടുത്ത്, സമയമെടുത്ത് സ്വന്തം വീടെന്ന പോലെ ഒന്നിന് മേലെ മറ്റൊന്ന് വെച്ച് ഒരു കുഞ്ഞ് കൂട് ഞാൻ ഒരുക്കിയെടുത്തു.  

വിയർപ്പ് തുടച്ചു കളഞ്ഞു പുറത്തേക്ക് നോക്കി ഇരിപ്പായി ഞാൻ. മിഡ് ഡേ ബ്രേക്കിന് ഇനിയും അരമണിക്കൂർ കഴിയണം. വെയില് ചൂടാവുന്നതിന് മുൻപ് പറന്ന് വരുമോ കുഞ്ഞൻ പ്രാവ്? ഇഷ്ടമാകുമോ അതിന് എൻ്റെ എൻജിനീയറിങ് കരവിരുത്? സസന്തോഷം അതിൽ കയറി താമസം തുടങ്ങുന്ന പ്രാവിനെ ഓർത്ത് ഞാൻ ചാരിതാർത്ഥ്യം കൊണ്ടു.

ഒടുവിൽ കാത്തിരുന്ന സമയം സമാഗതമായി. വിടർത്തിയ  ചിറകുകൾ നിശ്ചലമാക്കി അത് സുഗമമായി പറന്നിറങ്ങി. തെല്ലു നിമിഷം താഴെ കിടന്നിരുന്ന കമ്പുകൾ തിരഞ്ഞ്  പെട്ടെന്ന് ഒരുൾവിളി കേട്ടത് പോലെ ചാടി ചാടി എസി യൂണിറ്റിലേക്ക് കയറി.  

എൻ്റെ നെഞ്ചിടിപ്പ് ഞാനേ കേൾക്കുന്നുള്ളൂ.  ഉയരാൻ പോകുന്നത് ആർപ്പുവിളിയോ കൂക്കുവിളിയോ? എൻ്റെ കണ്ണൊന്നടച്ചു തുറന്നു.

ഞൊടിയിടയിൽ എൻ്റെ കൂട് താഴെ വീണ് ചിതറി തെറിച്ചു. തൻ്റെ അനിഷ്ടം കാലുകൾ കൊണ്ട് ചിക്കിപ്പറിച്ച്  പ്രകടിപ്പിക്കുകയാണ് ചുവന്ന കണ്ണുകൾ കൂടുതൽ ചുവപ്പിച്ച് കുഞ്ഞൻ പ്രാവ്. ഒറ്റ ചാട്ടത്തിന് താഴെ ഇറങ്ങി ഒരു കമ്പും കൊത്തിയെടുത്ത് യാത്രപോലും പറയാതെ വീണ്ടുമാകാശത്തേക്ക് പറന്നകന്നു പറവ.

എൻ്റെ പ്ലാൻ അതിനിഷ്ടമായില്ല, തീർച്ച.

Tuesday, April 30, 2024

ദിവ്യപ്രണയം

എനിക്കെന്തിന്റെ കുഴപ്പമായിരുന്നു? എസീ ബസ്സിലിരുന്ന് സുഖമുള്ള വെയിലില്‍ ദുബായ് നഗരക്കാഴ്ചകള്‍ പുറകോട്ട് പോകുന്നത് കണ്ടിരുന്നാല്‍ മതിയായിരുന്നു. കയ്യിലെ ഫോണില്‍ ഫേസ്ബുക്ക്/ ഇന്‍സ്റ്റഗ്രാം റീലുകള്‍ കണ്ടിരുന്നാല്‍ മതിയായിരുന്നു, യുട്യുബില്‍ വീഡിയോ കാണാമായിരുന്നു, ആമസോണ്‍ പ്രൈമില്‍ സിനിമ കാണാമായിരുന്നു (മാസാവസാനം ബാക്കിയുള്ള ഡാറ്റ തീര്‍ന്നു കിട്ടുകയും ചെയ്യുമായിരുന്നു.)



ഇനി രണ്ടു സ്റ്റോപ്പ്‌ അപ്പുറത്തുള്ള ഓഫീസില്‍ എങ്ങിനെ എത്തിച്ചേരും
? ങ്ഹാ പറഞ്ഞിട്ട് കാര്യമില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ (വേലിയിലിരുന്ന പാമ്പിനെ... എന്നതാണ് സന്ദര്‍ഭത്തിന് തികച്ചും അനുയോജ്യം) പഴഞ്ചൊല്ല്.


കണ്ണീരു കണ്ടാല്‍ സ്വതവേ ഞാന്‍ ദുര്‍ബലനാവും. അതൊരു സ്ത്രീയുടെതാണെങ്കില്‍ പറയാനുണ്ടോ!


തൊട്ടടുത്ത സീറ്റില്‍ ഒരു തേങ്ങല്‍ കേട്ടു തിരിഞ്ഞു നോക്കിയത് എന്നിലും ആകാരമുള്ള വിളറി വെളുത്ത ഒരു ഫിലിപ്പിനോ വനിതയുടെ മുഖത്തേക്ക്. കൂളിംഗ് ഗ്ലാസ്സിനടിയില്‍ നിന്ന് തുടച്ചെടുത്ത ടിഷ്യു പേപ്പര്‍ മൂക്കിലേക്ക് വെച്ച് അവര്‍ ഒന്ന് ചീറ്റി. കണ്ണിലെ സങ്കടം കണ്ടില്ലെങ്കിലും ആ ചീറ്റലില്‍ അതിന്റെ ആഴം അറിഞ്ഞ് എന്‍റെ ഗൌരവം ഒന്നയഞ്ഞു.


ആര്‍ യു ആള്‍റൈറ്റ്
?


കാന്റ് യു സീ
? ഐ ഹാവ് എ കോള്‍ഡ്.


കോലോത്തെ തംബ്രാട്ടിയാടോ എന്ന മഞ്ജുവാര്യര്‍ ടോണില്‍ അവര്‍ കരഞ്ഞു. പിന്നെ ആ കൂളിംഗ് ഗ്ലാസ്സിനുള്ളില്‍ നിന്ന് ഒരു കണ്ണീര്‍ കടല്‍ ഒഴുകിയിറങ്ങി. പുറംകൈ കൊണ്ട് മൂക്കും ചുണ്ടും ചേര്‍ത്ത് കുഞ്ഞുങ്ങളെ പോലെ തുടക്കുന്നത് കണ്ട് അയ്യേ എന്നായെങ്കിലും ആ കണ്ണീര്‍ എന്നെ പഞ്ഞിമുട്ടായി പോലെ അലിയിച്ചു.


വാട്ട് ഈസ്‌ ദ മാറ്റര്‍ ഡിയര്‍
? (ആ ഡിയര്‍ ഒക്കെ എവിടുന്ന് വന്നോ ആവോ) തലയ്ക്കു പിന്നാലെ മുഴുവന്‍ ശരീരവും അവര്‍ക്ക് നേരെ തിരിച്ചു കൊണ്ട് ഞാന്‍ ക്ഷമ കെട്ടു.


ഇറ്റ്സ് മൈ ബോയ്ഫ്രണ്ട്. അവന്‍ എന്നെ വിട്ട് പോയി.


സങ്കടക്കടലില്‍ കൊടുങ്കാറ്റടിച്ചിട്ടെന്ന പോലെ അവര്‍ വാവിട്ടു കരയാന്‍ തുടങ്ങി. കമ്പിയില്‍ തൂങ്ങിനിന്ന ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം
, നോമിനേഷന്‍ പിന്‍വലിച്ചു പാര്‍ട്ടി മാറിയ സ്ഥാനാര്‍ഥിയെ എന്ന പോലെ എന്നെ നോക്കുന്നു.


അവന്‍ ഫിലിപ്പിന്സിലെക്ക് തിരിച്ചു പോയോ
?

അല്ല ഇന്ത്യയിലേക്ക്. ഹീ വാസ് ഏന്‍ ഇന്ത്യന്‍. (ങാഹാ)


അടുത്തിടെ കണ്ടു പ്രേമിച്ചതാണ് രണ്ടുപേരും. രണ്ടു തവണ അവന്‍റെ കൂടെ റൂമില്‍ പോയിട്ടുണ്ട്. പേരും സ്ഥലവുമല്ലാതെ അവനെ കുറിച്ച് ഒന്നും അറിയില്ല. ഇന്ത്യയിലെ അഡ്രസ്‌ കയ്യിലുണ്ട്.


ദിവ്യപ്രണയത്തിന്റെ ഫിലിപ്പിന്‍സ് വേര്‍ഷന്‍ കണ്ടന്തം വിട്ട് ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.


വേര്‍ ഈസ്‌ ഹീ ഫ്രം ഇന്‍ ഇന്ത്യ?


അവരുടെ ഭാഷയില്‍ പറഞ്ഞ സ്ഥലപ്പേര് എനിക്ക് മനസ്സിലായില്ലെന്ന് ഞാന്‍ മുഖം വക്രിച്ചു.


കാലിക്കറ്റ്


ഇംഗ്ലീഷില്‍ അവര്‍ പറഞ്ഞത് കേട്ട് നമ്മുടെ കോഴിക്കോടിന്‍റെ ടാഗലോഗ് തര്‍ജ്ജമയില്‍ നാണിച്ച് ഓര്‍ക്കാതെ ഞാന്‍ കുഴിയില്‍ ചാടി.


ഐ ആം ആള്‍സോ ഫ്രം കാലിക്കറ്റ്.


ഞൊടിയിടയില്‍ അവര്‍ എന്‍റെ കൈകള്‍ അവരുടെ കൈക്കുള്ളിലാക്കി (മൂക്കും കണ്ണീരും തുടച്ചെടുത്ത അതേ കൈ!) ഞങ്ങളുടെ രണ്ടുപേരുടെയും മൊബൈല്‍ ഫോണ്‍ നിലത്തു വീണു. പുതിയ ഫോണ്‍ വാങ്ങാന്‍ അതൊരു കാരണമാവും എന്ന പ്രതീക്ഷ തെറ്റിച്ചുകൊണ്ട് പോറലൊന്നും ഏല്‍ക്കാതെ അതെന്‍റെ മടിയില്‍ തിരിച്ചുവന്നു.


കാന്‍ യു ഹെല്‍പ് മീ ടു റീച് ഹിം
?


ഭാഷ തിരുത്താനൊന്നും കെല്‍പ്പില്ലാതെ
, പ്രഭാരിയെ കണ്ടിട്ടും പാര്‍ട്ടി മാറാന്‍ കഴിയാതെ ചമ്മി നിന്ന നേതാവിന്റെ ഭാവത്തില്‍ ഞാന്‍ ചുറ്റും നോക്കി. ഒരാവേശത്തിനു കുഴിയില്‍ ചാടിയാല്‍ ഒന്‍പത് ആവേശം കൊണ്ടും കാര്യമില്ല എന്നല്ലേ.


ഫോണില്‍ കുറെ തിരഞ്ഞ് അവര്‍ അവന്‍റെ അഡ്രസ്സ് എനിക്ക് നീട്ടി. പെരുവിരലില്‍ നിന്ന് കയറിവന്ന തരിപ്പ് തലയിലെത്തും മുന്‍പേ എന്‍റെ ശബ്ദമുയര്‍ന്നു.


ആളിറങ്ങണം. മൈ സ്റ്റോപ്പ്‌
, മൈ സ്റ്റോപ്പ്‌.


ഗിവ് മീ യുവര്‍ നമ്പര്‍
, പ്ലീസ്. ഐ വില്‍ കാള്‍ യു.


ബസ്സ്‌ മുന്നോട്ടെടുത്ത് പോയപ്പോള്‍ ആണ് ശ്വാസം വീണത്. അവന്‍റെ ഒരഡ്രസ്സ്!!
 

 വരിക്കാശ്ശേരി ഹൌസ്
കമ്മട്ടിപ്പാടം ലൈയ്ന്‍,
ബ്രോഡ് വേ,
കോഴിക്കോട് (Calicut)
കേരള – ഇന്ത്യ
പിന്‍ 680215.

 

തിരക്കിനിടയില്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്ത നമ്പര്‍ ആരുടേതാണോ?

Sunday, January 28, 2024

Three of us - an experience

Movies are meant to entertain you. Some of them inspire you, some excite you with novel ideas, some, with new experiences, and then there are some that start living inside you. The drama repeats in your present, emotions work you over, dialogue code and decode poems in you, characters crowd you over and you are totally trapped in the plot. That is happening around my little being these days. Two couples, (or should I say a couple and two passersby?) have captured my time away from routine. By indulging me in their beautiful reunion they are haunting me with questions and seeking my own answers. 

I seem to have forgotten what happened 28 (maybe 30) years ago. Have I? 

The dementia affected Shailaja with Dipankar, her husband took me along with them when they decided to visit her memories in a Konkan town. Memories include a school, her old home, a few friends, and Pradip. A poem unfolds there.

The poem holds me captive now. The streets Shailaja walks through, her old house, her friends, her memories rekindled, all are mine too. And Pradip, is that me?

‘Three of us’ is a movie which is made out as a beautiful poem because it enthrals the romantic in you. It excites you about a platonic relation which transcends material bonding but focuses on memories, and the loss of it. It rekindles your nostalgia in such great measure that you identify with the protagonist in her return to the beginning.  She has come back to her ‘udgam’ (Pradip poetically explains it as the point where waves originate when a stone falls into a lake.) Where do we all belong? At the origin or in present?

A journey backwards, towards the udgam, starts when Shailaja schools Pradip (the embarrassment was mine too) about ‘aap aur tum.’  We used to refer to each other as ‘tu’, she reminds him. The journey concludes (or does it ever?) on the giant wheel where Shailaja tells him about her ailment and tells him that she may not be able to remember this for very long. Pradip in the most endearing way assures her that he will, and then in a moment of acting brilliance wipes our tears from his eyes.

Dipankar looks on enviously as Pradip lights up Shailaja’s nostalgic sojourn. Sarita on her part is happy to acknowledge Shailaja’s boldness to leave back excuses and enjoys a ‘bohot pyaara ajeeb’ in reply to Shailaja’s concern that her coming back to Pradip must be strange for her.

The movie is sure to haunt you with its many a poetic dialogue, the images it leaves you indulged in, an overpowering emotional nostalgia it draws for you, and above all the sterling performances the three of them have delivered. Shefali is at her subtlest best. Jaideep a treat to watch in each of his character nuances, Swanand as Dipankar is at par with better performances.

Watch it, get stuck and fondle it whenever you feel like it.